Tuesday, April 5, 2011

3. ഗാന ഗതി

(ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഗാനത്തിന്റെ വേദനയും 
അതിന്റെ ആഗ്രഹവും പിന്നീട്  അതു  പുതു ഈണത്തില്‍ 
വീണ്ടും ശ്രധിക്കപ്പെട്ടപ്പോള്‍ ഉണ്ടാകുന്ന സന്തോഷവും 
അതിന്റെ പ്രാര്‍ഥനയും വരികളാക്കിയിരിക്കുന്നു)

മൂളുമ്പോള്‍ മൂളുന്ന നേരത്ത് മാത്രമായി 
ജീവന്‍ തുടിക്കുന്ന ഗാനമിത് 
മൂളി കഴിഞ്ഞാലോ ഗാനത്തെ വിട്ടിട്ടു 
ജീവനാ മൌനത്തിന്‍ കൂടണയും 

ഗാനത്തിന്‍ വേദന മൌനത്തെ വിട്ട് 
പുതു രാഗത്തെ വേളി കഴിച്ചിടുമ്പോള്‍ 
കാത്തിരിക്കുന്നു ഞാന്‍ കോരിത്തരിപ്പിക്കും 
ഈണത്തില്‍ വീണ്ടും പിറന്നീടുവാന്‍  

ഗീതികള്‍ മാറുമ്പോള്‍ താളങ്ങള്‍ മുറുകുമ്പോള്‍ 
രാഗങ്ങള്‍ ഗാനത്തെ രാഗിടുമ്പോള്‍ 
പുതു വേദന നല്‍കുന്ന ഈണത്തില്‍ 
തേങ്ങിക്കൊണ്ടാ ഗാനം വീണ്ടും പിറന്നിടുന്നു  

മൂളണോ മൂളി നിര്‍ത്തണോ ഈ ഗാനം
അല്ല മൂളാതെ പാടി നടന്നിടേണം
ഞാനും കൊതിക്കുന്നേന്‍ ഗാനത്തിന്‍ ഗീതിയില്‍  
വീഥികള്‍ പാടണം ആടിടേണം

കാതങ്ങള്‍ താണ്ടി ഞാന്‍ കാതുകള്‍ മുട്ടുന്നു 
പാടാന്‍ കൊതിക്കുന്ന ചുണ്ടുകള്‍ക്കായി
നാദവും താളവും ജീവനും കൈകോര്‍ക്കും 
പുതു ഗാനത്തിലേക്കെന്നെ ആവാഹിക്കൂ..

ചുണ്ടുകള്‍ ചുണ്ടോടുരുമി ഉയരുമ്പോള്‍ 
നാവില്‍ നിന്നൂര്‍ന്നു ഞാന്‍ ചെന്നിടുന്നു 
ചെന്നിടത്തോക്കെയും ചെല്ലേണ്ട താമസം 
ചെന്നിണം വാര്‍ത്തെന്നെ സ്വീകരിപ്പൂ

എന്നെ മൂളാത്ത നേരത്തിന്‍ ചാരത്തണഞ്ഞിടാന്‍ 
ആവില്ലോരിക്കലും എന്നറിയാം
വീണു വണങ്ങുന്നെന്‍ ശില്പ്പിയെ ഞാനിതാ 
വീഴാതെ നിര്‍ത്തണേ കാത്തിടേണേ 
   വീഴാതെ നിര്‍ത്തണേ കാത്തിടേണേ    


        -ശ്രീകാന്ത്-   

sreekanthck@yahoo.com      milanthaaraa@gmail.com

No comments:

Post a Comment