Monday, April 15, 2013

19. ഒഴിയാത്ത മൗനം












മൌനമിന്നെന്റെ ചുണ്ടിന്നു കാവലാള്‍ 
ദേവരാഗം വിരുന്നുവന്നെത്തുമ്പോള്‍
നയനമിരുളിന്റെ തൈലം പുരട്ടുന്നു
സൂര്യനരികെ പകല്‍പൂരമാടുമ്പോള്‍

തരള തന്ത്രിയില്‍ രാഗം പോഴിക്കേണ്ട 

മൃദുല  കൈകളില്‍ ഈണം ദ്രവിക്കുന്നു 
സ്വര സുമങ്ങള്‍ വിടരേണ്ട വഴികളില്‍, അപ-
സ്വര മലരുകള്‍ ഇതള്‍ ‍പൊഴിച്ചീടുന്നു 

സിരകളില്‍ കുളിര്‍ പാടെ നിറച്ചുകൊണ്ടു-

ലകില്‍ വാസന തെന്നലായ് വീശുവാന്‍ 
തരിക എന്‍ തന്ത്രി, നീട്ടുമെന്‍‍ കൈകളില്‍  
തിരകെ വാങ്ങുകെന്‍ മൌനം പകരമായ് 

-ശ്രീകാന്ത്-